2009, ജൂലൈ 28, ചൊവ്വാഴ്ച

അവള്‍...






തെരുവോരത്തബലയായ്.. അവള്‍.!
മണ്ണില്‍ നഗ്നപാദങ്ങള്‍ പൂഴ്ത്തി,
ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി,
അര്‍ക്ക കാ‍മക്കണ്ണിലുരുകിയും,
നിറം കെട്ടുമശരണയായ്.....!

ഒരു പുഴുക്കുഞ്ഞിനവള്‍ സ്വന്തം-
വിരല്‍ത്തുമ്പിലഭയം നല്‍കി,യാ-
പുഴു, വിരല്‍ തിന്നു വീര്‍ക്കെ,
ചിലന്തികള്‍തീര്‍ത്ത ചങ്ങലക്കെട്ടില്‍,
കാറ്റിന്‍ കാമച്ചൂടില്‍ തപിച്ചും,
നിരാലംബയായ്... അവള്‍ !

കിളികള്‍ തിന്ന പാതിമുലയില്‍-
ഇറുഞ്ചിക്കടിക്കുമുറിമ്പിന്‍ കാമം..!
ചിതല്‍ തിന്നു ശുക്ഷ്കിച്ച ദേഹ,മതി-
ലാരോ വിസര്‍ജ്ജിച്ച മൂത്രഗന്ധം,
രക്തമൂറ്റിക്കൊഴുക്കുമിത്തിക്കണ്ണികള്‍!

എങ്കിലുമൊരുചുവടനക്കാനാകാതെ-
വ്രണിതയായ്, പാതി നഗ്നയായ് ,
ഒരുവാക്കാല്‍ പോലുമെതിര്‍ക്കാതെ,
നിറം മങ്ങിയ ചേലയാല്‍ തണല്‍നല്‍കി,
നിസ്സംഗയായൊരു വന്‍ മരം !

10 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. എങ്കിലുമൊരുചുവടനക്കാനാകാതെ-
    വ്രണിതയായ്, പാതി നഗ്നയായ് ,
    ഒരുവാക്കാല്‍ പോലുമെതിര്‍ക്കാതെ,
    നിറം മങ്ങിയ ചേലയാല്‍ തണല്‍നല്‍കി,
    നിസ്സംഗയായൊരു വന്‍ മരം

    ഉജ്ജ്വലമായ വരികള്‍..ഹൃദയത്തില്‍ രേഖപ്പെടുത്തുന്നു ..കൂടുതല്‍ എഴുതുക..

    മറുപടിഇല്ലാതാക്കൂ
  3. നിരാലംബ വൃക്ഷത്തിന്റെ സ്ത്രൈണമായ ദയനീയത വാക്കുകളിൽ വരഞ്ഞിട്ടത് നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. അസ്സലായി.,
    സ്ഥിരമായി വായിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അങ്ങനെയൊരു മരമായ്‌ ഈ ഒരു സംരംഭവും നിലകൊള്ളട്ടെ..

    മറുപടിഇല്ലാതാക്കൂ